ഭൂചലനത്തിൽ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ രംഗത്ത്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. അതേസമയം ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകൾ നേപ്പാളിലെത്തിയിട്ടുണ്ട്.
ഭൂചലനത്തിൽ ഇതുവരെ 125 പേർ മരിച്ചെന്നും നാനൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ രാത്രി 11.30 യോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും പലയിടത്തും താറുമാറായി. നേപ്പാൾ പ്രധാനമന്ത്രി ഭൂകമ്പ ബാധിത മേഖലകൾ സന്ദർശിക്കും.
അതേസമയം ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയിൽ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇന്നലെ അനുഭവപ്പെട്ടിരുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഈ മേഖലയിൽ ഒരു മാസത്തിനിടെയുണ്ടായ മൂന്നാമത്തെ ഭൂകമ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക