കർഷകർക്ക് നെല്ല് സംഭരിച്ച വകയിൽ നൽകാനുള്ള തുക നവംബർ 13 മുതൽ വിതരണം ചെയ്യുമെന്ന്ഭക്ഷ്യവകുപ്പിന്റെ അറിയിപ്പ്. ആലപ്പുഴയിൽനിന്ന് 8808.735 ടണ്ണും കോട്ടയത്തുനിന്ന് 1466.5 ടണ്ണും പാലക്കാട് നിന്ന് 6539.4 മെട്രിക് നെല്ലുമായി ആകെ സംഭരിച്ചത് 17680.81 ടൺ നെല്ലാണ്.
എസ് ബി ഐ, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ വഴി സപ്ലൈകോ പി ആർ എസ് വായ്പയായി തുക വിതരണം ചെയ്യും. കർഷകർ വായ്പയെടുക്കുന്ന തുക തുകയും പലിശയും പിഴപ്പലിശയും സഹിതം സപ്ലൈകോ തന്നെ അടച്ചു തീർക്കും. 200 കോടി രൂപ സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തിൽ അനുവദിച്ചിട്ടുണ്ട്.
നെല്ല് സംഭരണത്തിന് നിലവിൽ 11 മില്ലുകളാണ് സംസ്ഥാന സർക്കാരുമായി സഹകരിക്കുന്നത്. പി ആർ എസ് വായ്പയായി 170 കോടിയിലധികം രൂപ ഇനിയും ലഭ്യമാക്കാൻ കഴിയും എന്നും കേന്ദ്രസർക്കാരിൽ നിന്ന് കിട്ടാനുള്ള തുക നേടിയെടുക്കുന്നതിന് ഇടപെടൽ തുടരുകയാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക