ഒരു ഇന്ത്യക്കാരന് ദിവസേന ഇ-മെയിലായോ ടെക്സറ്റായോ ലഭിക്കുന്നത് 12 വ്യാജ സന്ദേശങ്ങളാണെന്ന് കണക്കുകള്‍. ഇതില്‍ സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന വഞ്ചനാപരമായ പദ്ധതികളും വാഗ്ദാനങ്ങളും വരെ ഉള്‍പ്പെടുന്നു. ഈ സന്ദേശങ്ങളുടെ ആധികാരികത അവലോകനം ചെയ്യുന്നതിനോ സ്ഥിരീകരിക്കുന്നതിനോ നിര്‍ണ്ണയിക്കുന്നതിനോ ആയി സാധാരണക്കാര്‍ ഓരോ ആഴ്ചയും ഏകദേശം 1.8 മണിക്കൂര്‍ ആണ് ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മെകാഫിയുടെ ആദ്യ ‘ഗ്ലോബല്‍ സ്കാം മെസേജ്’ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ ഏകദേശം 82 ശതമാനം പേരും വ്യാജ സന്ദേശങ്ങളില്‍ ക്ലിക്ക് ചെയ്യുകയോ അതിന് ഇരയാകുകയോ ചെയ്തിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ഈ തട്ടിപ്പ് സന്ദേശങ്ങള്‍ അക്ഷരത്തെറ്റുകളോ പിശകുകളോ ഇല്ലാത്ത കൃത്യതയോടെയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്.
സങ്കീര്‍ണ്ണമായ വഞ്ചനയുടെ ഏറ്റവും പ്രബലമായ രൂപങ്ങളില്‍, ഭൂരിഭാഗം ഇന്ത്യന്‍ ഉപഭോക്താക്കളും വ്യാജ തൊഴില്‍ അറിയിപ്പുകള്‍ക്കും ഓഫറുകള്‍ക്കും (64 ശതമാനം), ബാങ്ക് അലേര്‍ട്ട് സന്ദേശങ്ങള്‍ക്കും (52 ശതമാനം) കീഴടങ്ങുന്നുണ്ട്. ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യങ്ങളിലായി 7,000-ത്തിലധികം മുതിര്‍ന്നവരെ ഉള്‍പ്പെടുത്തിയാണ് ഈ സമഗ്രമായ പഠനം നടത്തിയത്.
ഇന്ത്യന്‍ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും വര്‍ഷം മുഴുവനും തട്ടിപ്പ് ടെക്സ്റ്റുകള്‍ക്കും സന്ദേശങ്ങള്‍ക്കും വിധേയരാകുന്നു. വരുന്ന ഡെലിവറി ടെക്സ്റ്റ് ബാങ്ക് അലേര്‍ട്ട് നോട്ടിഫിക്കേഷനാണോ അല്ലയോ എന്ന് അറിയാന്‍ ബുദ്ധിമുട്ടാണ്. ഏകദേശം 60 ശതമാനം ഇന്ത്യക്കാരും സ്കാം സന്ദേശങ്ങള്‍ തിരിച്ചറിയുന്നത് കൂടുതല്‍ പ്രയാസകരമാണെന്ന് അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക