ഇസ്രായേലിനായി ചാരപ്പണി ചെയ്തുവെന്ന കുറ്റമാരോപിച്ച് മലയാളിയടക്കം 8 മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച ഖത്തർ കോടതിയുടെ വിധിക്കെതിരെ അപ്പീൽ സമർപ്പിച്ച് വിദേശകാര്യ മന്ത്രാലയം. ഖത്തർ കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകിയതായി വിദേശകാര്യമന്ത്രാലയം ഭർത്താവ് അരീന്ദം ബാഗ്ചി അറിയിച്ചു.
ഇന്ത്യക്കാരുടെ കുടുംബങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും വിധിക്ക് രഹസ്യ സ്വഭാവം ഉണ്ടെന്നും ഖത്തറിലെ നിയമസംഘവുമായി അത് പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു.
നാവികസേനയിൽ നിന്ന് വിരമിച്ച് ഖത്തറിലെ കൺസൾട്ടൻസി സർവീസിൽ ജോലി ചെയ്തിരുന്നവരാണ് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്നത്. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട എട്ടുപേരിൽ ഒരാൾ മലയാളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക