സാമ്പത്തിക, സ്ഥാപന മേഖലകളെ ശക്തിപ്പെടുത്തുന്നതിനായി ശ്രീലങ്കയ്ക്ക് ലോകബാങ്കിന്റെ സഹായം. 150 ദശലക്ഷം ഡോളറാണ് അനുവദിച്ചത്. സമ്പദ് വ്യവസ്ഥയ്ക്കും ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും സുസ്ഥിരവും വിശ്വസനീയവുമായ ബാങ്കിംഗ് മേഖല അത്യന്താപേക്ഷിതമാണെന്ന് ലോക ബാങ്ക് കണ്ട്രി ഡയറക്ടര്‍ ഫാരിസ് ഹദാദ്-സെര്‍വോസ് പറഞ്ഞു. ലോകബാങ്ക് എക്സിക്യൂട്ടീവ് ബോര്‍ഡ് വ്യാഴാഴ്ചയാണ് 150 ദശലക്ഷം ഡോളറിന്റെ സഹായത്തിന് അംഗീകാരം നല്‍കിയത്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ശ്രീലങ്ക നിയന്ത്രിക്കുന്ന ശ്രീലങ്കന്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് സ്കീമിന്റെ (എസ്എല്ഡിഐഎസ്) സാമ്പത്തികവും സ്ഥാപനപരവുമായ ശേഷി വര്‍ധിപ്പിക്കുന്നതിനാണ് ഫിനാന്‍ഷ്യല്‍ സെക്ടര്‍ സേഫ്റ്റി നെറ്റ് പ്രോജക്റ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
എസ്എല്ഡിഐസ് 2010ല്‍ സ്ഥാപിതമായി. സമീപ വര്‍ഷങ്ങളില്‍ പരാജയപ്പെട്ട, ലൈസന്‍സുള്ള ഫിനാന്‍സ് കമ്പനികള്‍ക്കായി എസ്എല്ഡിഐസ് നിരവധി ധനസഹായം നല്‍കിയിട്ടുണ്ട്. നിലവില്‍ ശ്രീലങ്കയിലെ 90 ശതമാനത്തിലധികം ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ ഉള്‍ക്കൊള്ളുന്ന 1,100,000 രൂപ വരെയുള്ള കുടുംബങ്ങളുടെയും സംരംഭങ്ങളുടെയും നിക്ഷേപങ്ങള്‍ക്ക് സ്കീം ഗ്യാരണ്ടി നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക