ഹരിയാനയിലെ വിഷ മദ്യദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. സംഭവത്തിൽ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ യമുനാ നഗറിൽ നടന്ന സംഭവത്തിൽ മദ്യ വില്പനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ കോൺഗ്രസിന്റെ ജനനായക പാർട്ടി നേതാക്കളുടെ മക്കൾ അടക്കം ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹരിയാനയിലെ യമുനാ നഗറിലെ മണ്ടേബാരി, പഞ്ചേതോ കാ മജ്ര, ഫൂസ്ഗഡ്, സരൺ എന്നീ ഗ്രാമങ്ങളിലും അംബാല ജില്ലയിലുമാണ് മരണങ്ങൾ സംഭവിച്ചത്. ഹരിയാന സർക്കാർ സമാന സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മദ്യദുരന്തം തടയുന്നതിൽ പരാജയപ്പെട്ടു എന്ന് ആരോപിച്ച പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നു.
മദ്യം തയ്യാറാക്കാനായി ഉപയോഗിച്ച 14 ഓളം ഡ്രമ്മുകൾ പിടിച്ചെടുത്തതായും മദ്യ വില്പനക്കാർക്ക് എതിരെ സംസാരിക്കാൻ ഗ്രാമവാസികൾക്ക് ഭയമാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക