യുദ്ധം രൂക്ഷമാകുന്നതിനിടയിൽ ഗാസ മുനമ്പില്‍ ഓരോ 10 മിനിറ്റിലും ശരാശരി ഒരു കുട്ടി മരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് രംഗത്ത്.
എവിടെയും ആരും സുരക്ഷിതരല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. യുന്‍ സുരക്ഷാ കൗണ്‍സിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയിലെ 36 ആശുപത്രികളില്‍ പകുതിയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും ചികിത്സ നല്‍കുന്നില്ല. ചികിത്സ നടക്കുന്നിടത്ത് അവരുടെ ശേഷിയേക്കാള്‍ കൂടുതല്‍ രോഗികള്‍ എത്തുന്നുണ്ട്. ഇതുമൂലം ഗാസയിലെ ആരോഗ്യ പരിപാലന സംവിധാനം താറുമാറാണെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി ഇടനാഴികളില്‍ മുറിവേറ്റവരും രോഗികളും മരിക്കുന്നവരും നിറഞ്ഞിരിക്കുയാണെന്നും മോര്‍ച്ചറികള്‍ നിറഞ്ഞിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അനസ്‌തേഷ്യ കൂടാതെ ശസ്ത്രക്രിയകള്‍ നടക്കുന്നു. ആയിരക്കണക്കിന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ ആശുപത്രികളില്‍ അഭയം പ്രാപിക്കുന്നു. ഗാസയില്‍ ശരാശരി 10 മിനിറ്റിനുള്ളില്‍ ഓരോ കുട്ടിയും കൊല്ലപ്പെടുന്നു എന്നും അദ്ദേഹം യുഎന്നില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക