കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തിലെ ജനങ്ങളെ വി മുരളീധരൻ മണ്ടന്മാരാക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് ലഭിക്കേണ്ട കോടികള്‍ ഓരോ കാരണം പറഞ്ഞ് കേന്ദ്രം മുടക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നും, അടിമ – ഉടമ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മിൽ വേണ്ടതെന്നും ധനമന്ത്രി വ്യക്തമാക്കി.
സംസ്ഥാനങ്ങളിൽ നിന്നാണ് ഭൂരിഭാഗം പണവും പിരിക്കുന്നത്. ജനസംഖ്യാനുപാതികമായി വരുമാനത്തിൽ കുറവു വരുത്തിയപ്പോൾ കേരളത്തിന് വലിയ കുറവാണ് വരുത്തിയത്. മാനദണ്ഡ പ്രകാരമായല്ല ഈ കുറവ് വന്നത്. ഇത് കേന്ദ്രമന്ത്രി വി. മുരളീധരൻ അംഗീകരിക്കുമോയെന്നും ധനമന്ത്രി ചോദിച്ചു. സംസ്ഥാനത്തിന് കിട്ടാനുള്ള പണം കിട്ടണം. കിട്ടാനുള്ളതിന്റെ കണക്കാണ് ഞങ്ങൾ പറയുന്നത്. 6000 കോടി നിലവിലെ കുടിശികയാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക