ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് മതം മാറാൻ തയ്യാറായിരുന്നെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഇൻസമാം ഉൾ ഹഖ് രംഗത്ത്. എന്നാൽ ഇൻസമാമിനെതിരെ രൂക്ഷ വിമർശനവുമായി ഹർഭജൻ രംഗത്തെത്തി. പാകിസ്ഥാനിലെ തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന താരിഖ് ജമീലിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ഇൻസമാം ഉൾ ഹഖ് ഹര്‍ഭജനെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്.
2006ൽ പാകിസ്ഥാനിൽ അവസാനം ഇന്ത്യന്‍ പര്യടനം നടത്തിയപ്പോഴാണ് ഹര്ഭജന് സിംഗ് മതം മാറാന്‍ തയാറായതെന്നായിരുന്നു ഇൻസമാമിന്റെ വിവാദ പരാമര്‍ശം. അന്ന് പാകിസ്ഥാൻ താരങ്ങളുടെ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയിരുന്നത് താരിഖ് ജമീൽ ആയിരുന്നു. ഇൻസമാമിന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യന്‍ താരങ്ങളായിരുന്ന ഇർഫാൻ പത്താൻ, സഹീർ ഖാൻ, മുഹമ്മദ് കൈഫ് എന്നിവർ പ്രാർഥനയ്ക്ക് എത്തി. ഇവർക്കൊപ്പം പ്രാര്‍ഥനക്ക് ഹർഭജൻ സിംഗ് ഉള്‍പ്പെടെ രണ്ടോ മൂന്നോ ഇന്ത്യന്‍ താരങ്ങളും വന്നിരുന്നുവെന്നും ഇന്‍സമാം വെളിപ്പെടുത്തിയിരുന്നു.
അവര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നില്ലെങ്കിലം താരിഖ് ജമീലിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുമായിരുന്നു. തുടർന്ന് ഒരു ദിവസം ഹര്ഭജന് എന്നോട് പറഞ്ഞു, എന്റെ ഹൃദയം പറയുന്നു, താരിഖ് ജമീല്‍ പറയന്നതിനോടെല്ലാം ഞാന്‍ യോജിക്കുന്നുവെന്ന്. എങ്കില്‍ അദ്ദേഹത്തെ പിന്തുടരൂ, താങ്കള്‍ക്ക് എന്ത് തടസമാണുള്ളതെന്ന് ഞാന്‍ ചോദിച്ചു. താരിഖ് ജമീലിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ ഹര്ഭജന് ഇസ്ലാം മതം സ്വീകരിക്കാൻ ആലോചിച്ചിരുന്നെന്നും ആണ് ഇൻസമാം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക