തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം 13,306 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപന തോത് ഉയര്‍ന്നെങ്കിലും മരണനിരക്ക് കുറവാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എലിപ്പനി കേസുകളിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഡങ്കിപ്പനി ബാധിച്ച് 48 മരണം റിപ്പോര്‍ട്ട് ചെയ്തു.
2022-ല്‍ 4,468 ഡെങ്കിപ്പനി കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 56 പേര് മരിച്ചു. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രോഗികളുടെ എണ്ണം മൂന്നിരട്ടി ഉയര്‍ന്നു. ഇന്നലെ മാത്രം 92 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ രോഗികള്‍ ഇപ്പോഴും എറണാകുളം, കൊല്ലം, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ തന്നെയാണ്. എലിപ്പനി വ്യാപനത്തിനും കുറവില്ല.
ഈ വര്‍ഷം 1932 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 80 പേര് മരിച്ചു. കഴിഞ്ഞം വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 2482 കേസുകളായിരുന്നു. 2021, 2022, 2019 വര്‍ഷങ്ങളേക്കാള്‍ എലിപ്പനി കേസുകള്‍ ഈ വര്‍ഷം കൂടി. വര്‍ഷാവസാനം ആകുമ്പോഴേക്കും കഴിഞ്ഞ വര്‍ഷത്തെ കണക്കും മറികടക്കാനാണ് സാധ്യത. അഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പകര്‍ച്ചവ്യാധി വ്യാപനം.
ഡെങ്കിപ്പനി കേസുകളുകളുടെ കണക്കുകള്‍ താഴെപ്പറയുന്നവയാണ്
2019 – 4651 , മരണം – 14
2020 – 2722, മരണം – 22
2021 – 3251, മരണം – 27
2022 – 4468, മരണം – 58
2023 – 13306, മരണം – 48
എലിപ്പനി
2019 – 1211 , മരണം – 57
2020 – 1039, മരണം – 48
2021 – 1745, മരണം – 97
2022 – 2482, മരണം – 121
2023 – 1932, മരണം – 80
പ്രതികരിക്കാൻ ഇവിടെ എഴുതുക