മധ്യപ്രദേശിലെ 230 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുക. നിരവധി ആരോപണ പ്രത്യാരോപണങ്ങളും വികസന വാഗ്ദാനങ്ങളും കോണ്‍ഗ്രസും ബിജെപിയും നടത്തി. സംസ്ഥാനത്ത് നടപ്പാക്കിയ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ വിജയം ഉയര്‍ത്തിക്കാട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
കോണ്‍ഗ്രസാകട്ടെ ശിവരാജ് സിങ് ചൗഹാന് സര്‍ക്കാരിനോടുള്ള ഭരണവിരുദ്ധവികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ്. ബുധ്നിയില്‍ നിന്നുള്ള മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, ഡിമ്നിയില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, നര്‍സിംഗ്പൂരില്‍ പ്രഹ്ലാദ് സിംഗ് പട്ടേല്‍, നിവാസില്‍ ഫഗ്ഗന്‍ സിംഗ് കുലസ്തെ, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ കമല്‍നാഥ് ചിന്ദ്വാര എന്നീ പ്രമുഖര്‍ നേരിട്ടാണ് പോരാട്ടം.
പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, 450 രൂപയ്ക്ക് സബ്സിഡിയുള്ള എല്‍പിജി സിലിണ്ടറുകള്‍, കര്‍ഷകര്‍ക്ക് പിന്തുണ, എല്ലാവര്ക്കും വീട്, ആറ് എക്സ്പ്രസ് വേകള്‍ എന്നിവ ഉള്‍പ്പെടെ സുപ്രധാന വാഗ്ദാനങ്ങളാണ് ബിജെപി പ്രകടന പത്രികയില്‍ നല്‍കിയത്. തൊഴിലില്ലായ്മയും അഴിമതിയും പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക