ഡല്‍ഹി: ഇന്ത്യയിലെ ഗ്രാമീണമേഖലയിലെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്നത് കേരളത്തിലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കേരളത്തിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണെന്നും ആര്‍ബിഐ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് നിര്‍മാണ തൊഴിലാളികളായ പുരുഷന്മാര്ക്ക് ശരാശരി ദിവസക്കൂലി 393.30 രൂപയാണെങ്കില്‍ കേരളത്തില്‍ ഇത് 852.5 രൂപയാണെന്ന് ആര്‍ബിഐ. നിര്‍മാണമേഖലയിലെ പുരുഷതൊഴിലാളികള്‍, കാര്‍ഷിക തൊഴിലാളികള്‍, ഉദ്യാന-തോട്ട തൊഴിലാളികള്‍, കാര്‍ഷികേതര തൊഴിലാളികള്‍ എന്നിങ്ങനെ നാലായി തിരിച്ചാണ് റിസര്‍വ് ബാങ്ക് പട്ടിക പുറത്തുവിട്ടത്.
തൊഴിലാളികള്‍ക്ക് നല്കുന്ന ദിവസക്കൂലിയില്‍ രണ്ടാം സ്ഥാനത്തുളളത് ജമ്മു കശ്മീര്‍(550.4) ആണ്. തൊട്ടുപിന്നില്‍ ഹിമാചല്‍പ്രദേശ് (473.3), ഹരിയാന (424.8), തമിഴ്നാട് (470) എന്നീ സംസ്ഥാനങ്ങളാണ്. മധ്യപ്രദേശും ഗുജറാത്തുമാണ് ഏറ്റവും പിന്നില്‍. മധ്യപ്രദേശിലെ ഗ്രാമീണമേഖലയിലെ പുരുഷന്മാരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ദിവസക്കൂലി 229.2 രൂപയും ഗുജറാത്തില്‍ 241.9 രൂപയുമാണ്. ഈ വിഭാഗത്തിലെ ദേശീയ ശരാശരി വരുമാനം 345.7 രൂപയായിരിക്കുമ്പോള്‍ കേരളത്തില്‍ ഇത് 764.3 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക