വിശാഖപട്ടണം: വ്യാഴാഴ്ച തുടങ്ങുന്ന ഇന്ത്യയ്ക്കെതിരായ ട്വന്റി-20 പരമ്പരയില്‍ നിന്നും ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പിന്മാറി. വാര്‍ണര്‍ക്ക് പുറമേ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസില്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ താരങ്ങളും പരമ്പരയില്‍ കളിക്കില്ല.
ഡിസംബറില്‍ പാക്കിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇവര്‍ നാട്ടിലേക്ക് മടങ്ങി. ലോകപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ച വാര്‍ണര്‍ 48.63 ശരാശരിയില്‍ 535 റണ്‍സ് നേടിയിരുന്നു. നാട്ടില്‍ നടക്കുന്ന പാക്കിസ്ഥാനെതിരായ പരമ്പരയോടെ ടെസ്റ്റിനോട് വിടപറയുമെന്ന് വാര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മുതിര്‍ന്ന താരങ്ങള്‍ മാറിയതോടെ ഓള്‍റൗണ്ടര്‍ ആരോണ്‍ ഹാര്‍ഡിയെയും പേസര്‍ കെയിന്‍ റിച്ചാര്‍ഡ്സണെയും ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യൂ വേഡാണ് നായകന്. ലോകകപ്പ് ടീമില്‍ കളിച്ച ഏഴ് താരങ്ങളും റിസര്‍വ് ലിസ്റ്റിലുണ്ടായിരുന്ന സ്പിന്നര്‍ തന്‍വീര്‍ സംഗയും ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍ കളിക്കും. മുഖ്യപരിശീലകന്‍ ആന്‍ഡ്രു മക്ഡോണാള്‍ഡും ഓസ്ട്രേലിയയിലേക്ക് മടങ്ങി. അന്്രഡേ ബോറോവെച്ച് ആണ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക