നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്(എൻ ക്യു എ എസ്) അംഗീകാരം നേടി സംസ്ഥാനത്തെ ആറ് ആശുപത്രികൾ. ഇതോടെ സംസ്ഥാനത്ത് എൻ ക്യൂ എ എസ് അംഗീകാരം നേടുന്ന ആകെ ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 172 ആയി. രണ്ട് ആശുപത്രികൾക്ക് പുതുതായി എൻ ക്യു എ എസ് അംഗീകാരം ലഭിച്ചപ്പോൾ നാല് ആശുപത്രികൾക്ക് പുന:അംഗീകാരവും ലഭിച്ചു.
98% സ്കോർ നേടി തൃശ്ശൂർ എഫ്എച്ച് സി മാടവനയും 87 ശതമാനം സ്കോർ നേടി കാസർഗോഡ് എഫ് എച്ച് സി ബെള്ളൂരുമാണ് പുതിയതായി എൻ ക്യു എ എസ് അംഗീകാരം നേടിയെടുത്ത ആശുപത്രികൾ. 86% സ്കോറുമായി കോട്ടയം എഫ് എച്ച് സി വെളിയന്നൂർ, 92% തൃശ്ശൂർ യു പി എച്ച് സി പോർക്കളങ്ങാട്, 87 ശതമാനം സ്റ്റോറുമായി കാസർകോട് എഫ്എച്ച്സി ചിറ്റാരിക്കൽ എന്നിവ പുന:അംഗീകാരവും നേടി.
ആകെ 172 ആശുപത്രികൾ എൻ ക്യു എ എസ് അംഗീകാരം നേടിയപ്പോൾ 73 ആശുപത്രികളാണ് പുന:അംഗീകാരം നേടിയത്. സംസ്ഥാനത്തെ 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, 39 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ, 115 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് എൻ ക്യു എ എസ് അംഗീകാരം നേടിയെടുത്തവയുടെ പട്ടികയിൽ ഉൾപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക