ജയ്പൂര്‍: ലോകകപ്പ് ഫൈനൽ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സ്റ്റേഡിയത്തില്‍ എത്തും വരെ ഇന്ത്യന്‍ ടീം നന്നായി കളിച്ചു. എന്നാല്‍ അപശകുനം എത്തിയതോടെ ടീ തോറ്റുവെന്നും രാഹുല്‍ പറഞ്ഞു. ലോകകപ്പ് ഫൈനലില്‍ ആസ്ട്രേലിയയോട് തോറ്റ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. രാജസ്ഥാനിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോദി സ്റ്റേഡിയത്തില്‍ എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു, എന്നാൽ ‘ദുശ്ശകുനം’ എത്തിയതോടെ കളി തോറ്റു. നമ്മുടെ ടീം ഇത്തവണ ലോകകപ്പ് നേടേണ്ടതായിരുന്നു. പക്ഷേ, അപശകുനം എത്തിയതോടെ ടീം തോറ്റു. ടെലിവിഷനിൽ ചാനലുകൾ അക്കാര്യം കാണിക്കില്ലായിരിക്കാം. പക്ഷേ, ഈ രാജ്യത്തെ ജനത്തിന് എല്ലാം അറിയാം’, രാഹുൽ ഗാന്ധി പറഞ്ഞു.
മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്റെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിന്റെയും ചിത്രങ്ങളും പുറത്തു വന്നിരുന്നു.
ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിരുന്നു. എല്ലാവരും സങ്കടപ്പെട്ടിരിക്കുമ്പോള്‍ ക്യാമറകളുമായി ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തിയത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിമർശനം ഉയർത്തിയത്.
ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ ആറാമത് ലോകകപ്പ് കിരീട നേട്ടം. ഇത്തവണ ഓസ്ട്രേലയിക്കാള് ലോകകിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ടീം ഇന്ത്യയായിരുന്നു. ലോകപ്പില്‍ മറ്റെല്ലാം മത്സരങ്ങളും ജയിച്ചായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക