നടി തൃഷക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ നടൻ മൻസൂർ അലി ഖാൻ പോലീസ് സ്റ്റേഷനിൽ ഹാജരായി. താരം സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷ പിൻവലിച്ചതിനെ തുടർന്നാണ് പോലീസ് സ്റ്റേഷനിൽ ഹാജരായത്. നേരത്തെ നാളെ ഹാജരാകാം എന്ന് പറഞ്ഞ് കത്തയച്ചിരുന്നുവെങ്കിലും ഹർജി പിൻവലിച്ചതിന് പിന്നാലെയാണ് മൻസൂർ അലിഖാൻ പോലീസ് സ്റ്റേഷനിൽ ഹാജരായത്.
നടിക്കെതിരെ താൻ നടത്തിയ പരാമർശങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ മൻസൂർ അലി ഖാന് എതിരെയുള്ള നടപടിക്രമങ്ങൾ സ്റ്റേഷനിൽ പുരോഗമിക്കുകയാണ്.
നേരത്തെ തൃഷയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് നടനെതിരെ കേസെടുക്കാൻ ദേശീയ വനിതാ കമ്മീഷൻ തമിഴ്നാട് ഡിജിപിക്ക് നിർദ്ദേശം നൽകുകയും സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾ ചുമത്തി പോലീസ് നടനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
പിന്നീട് താരം സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷയിൽ കേസെടുത്ത പോലീസ് സ്റ്റേഷനെ കുറിച്ചുള്ള വിവരങ്ങൾ തെറ്റായാണ് നൽകിയിരുന്നത്. ഇതിനെ തുടർന്ന് കോടതി തമാശയ്ക്കുള്ള ഇടമല്ലെന്നും വെറുതെ സമയം കളയരുതെന്നും താരത്തിന് ജഡ്ജി മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക