തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അഞ്ഞൂറിലേറെ വീടുകള്‍ വെള്ളത്തിലായി. വെള്ളം കയറി വീടുകളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്സും നാട്ടുകാരും പാടുപെട്ടാണ് രക്ഷപ്പെടുത്തിയത്. ഗൗരീശപട്ടം, കുഴിവയല്‍, തേക്കും മൂട്, ബണ്ട് കോളനി, കാരച്ചിറ, പ്ലാമൂട് അടക്കമുള്ള പ്രദേശങ്ങളിലെ വീടുകളില്‍ ഇന്നലെ മുതല്‍ വെള്ളം കയറി. രാത്രി പെയ്ത കനത്തമഴ പെയ്തതോടെ നഗരത്തിലെ താഴ്ന്ന സ്ഥലങ്ങള്‍ വീണ്ടും മുങ്ങി. കോസ്മോപൊളീറ്റന്‍ ആശുപത്രിയുടെ താഴത്തെ നില വീണ്ടും മുങ്ങി. കാന്റീനുള്ളിലും വെള്ളം കയറി.
ശ്രീകാര്യം അണിയൂര്‍, ചെമ്പഴന്തി മഴ കനത്ത നാശമുണ്ടായി. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. മതിലിടിഞ്ഞും മരം വീണുമാണ് അപകടം. കരകുളത്ത് ഫ്ളാറ്റിന്റെ മതില് ഇടിഞ്ഞു. കമരമന നെടുങ്കാട് റോഡില്‍ വള്ളം കയറി. ഫയര്‍ഫോഴ്സിന്റെ സ്കൂബ ഡൈവേഴ്സ് സംഘമാണ് വീടുകളില്‍ കുടുങ്ങിയവരെ രക്ഷിച്ചത്. കഴിഞ്ഞ മാസം 15 ന് പെയ്ത കനത്തമഴയില്‍ നഗരം മുങ്ങിയിരുന്നു.
30-ന് മന്ത്രിമാര്‍ വിളിച്ച യോഗത്തില്‍ വെള്ളപ്പൊക്കം തടയാന്‍ കര്‍മ്മപദ്ധതി പ്രഖ്യാപിച്ചിരുന്നു, ആമയിഴഞ്ചാന്‍ തോട് അടക്കമുള്ള തോടുകളുടെ ആഴം കൂട്ടാനായിരുന്നു പ്രധാന തീരുമാനം. മണ്ണ് കുറെ മാറ്റിയെങ്കിലും അതെല്ലാം തോടിന്റെ കരയില്‍ നിന്നും മാറ്റിയില്ല. വീണ്ടും മഴയെത്തിയതോടെ മണ്ണ് വീണ്ടും തോടിലേക്ക് വീണു. ശുചീകരണം വെള്ളത്തിലുമായി. സംസ്ഥാനത്ത് പുതുക്കിയ കാലാവസ്ഥാ അറിയിപ്പ് പ്രകാരം ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. അതിശക്തമായ മഴ തുടരും. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക