ഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്രയ്ക്കെതിരായ സിബിഐ അന്വേഷണം ആരംഭിച്ചു. അഴിമതി വിരുദ്ധ ഓംബുഡ്സ്മാന് ലോക്പാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് സിബിഐ പ്രാഥമിക അന്വേഷണം രജിസ്റ്റര്‍ ചെയ്തത്.
പാര്‍ലമെന്റില്‍ അദാനിക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായിയായ ദര്ശന് ഹിരനന്ദാനിയില്‍ നിന്നു മഹുവ പണവും പാരിതോഷികവും സ്വീകരിച്ചെന്നായിരുന്നു ആരോപണം. മഹുവയുടെ സുഹൃത്തായിരുന്ന അഭിഭാഷകന് ആനന്ദ് ദെഹദ്രായ് ആയിരുന്നു ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ ബിജെപി എംപി നിഷികാന്ത് ദുബെയാണ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കിയത്. ആരോപണങ്ങളില്‍ ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം മഹുവ നേരത്തെ സമ്മതിച്ചിരുന്നു.
പാര്‍ലമെന്റ് ഇ മെയില്‍ വിവരങ്ങള്‍ കൈമാറിയിട്ടുള്ളതായും ലോഗിന്‍, പാസ്വേഡ് വിവരങ്ങള്‍ കൈമാറിയത് ചോദ്യങ്ങള്‍ തയ്യാറാക്കാനാണെന്നും എന്നാല്‍ ഒരിക്കലും ലക്ഷ്യം പണമായിരുന്നില്ലെന്നും മൊയ്ത്ര വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വിഷയം എത്തിക്സ് കമ്മിറ്റിക്ക് വിടുകയുമായിരുന്നു. ഇത്തരം വിഷയങ്ങള്‍ പരിഗണിക്കേണ്ടത് പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റികളാണെന്നും എത്തിക്സ് കമ്മിറ്റിക്ക് ഇത് പരിഗണിക്കാനുള്ള അവകാശമില്ലെന്നും അന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മഹുവയെ മഹുവ മൊയ്ത്രയെ ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യയാക്കാന് എത്തിക്സ് കമ്മറ്റി ശിപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. നാലിനെതിരെ ആറ് വോട്ടിനാണ് റിപ്പോര്‍ട്ട് പാസായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക