കോഴിക്കോട്: കുസാറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ നവകേരള സദസ്സിനിടെ സംഭവസ്ഥലത്തേക്ക് തിരിച്ചു. ഉന്നത വിദ്യഭ്യാസ മന്ത്രി ആര്.ബിന്ദുവും വ്യവസായ മന്ത്രി പി.രാജീവുമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. കുസാറ്റ് ക്യാമ്പസ് നിലനില്‍ക്കുന്ന കളമശ്ശേരി മന്ത്രി പി.രാജീവിന്റെ മണ്ഡലം കൂടിയാണ്.
തങ്ങളുടെ ഓഫീസുകള്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ ഉടനടി നല്‍കിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ അറിയിച്ചു. ഇന്ന് 7 മണിയോടെയാണ് കുസാറ്റിൽ അപകടം സംഭവിക്കുന്നത്. കുസാറ്റിലെ ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ നടന്ന പരിപാടിക്കിടെയാണ് അപകടം. മഴയത്ത് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വേദിയിലേക്ക് ഓടിക്കയറിയതാണ് അപകട കാരണം.
രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ നാല് വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റതയാണ് വിവരം. ആശുപത്രിയിലേക്ക് എത്തുമ്പോള്‍ തന്നെ നാലു പേരും മരിച്ചതായാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലും പത്തടിപ്പാലം കിന്റർ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക