തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ചോദ്യം ചെയ്യാനല്ല മൊഴിയെടുക്കാനാണ് തന്നെ പൊലീസ് വിളിപ്പിച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. സംസ്ഥാനത്ത് നടക്കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ എല്ലാ പ്രവൃത്തികള്‍ക്കും തനിക്ക് ഉത്തരവാദിത്തമുണ്ട്. അതില്‍ നിന്നും ഒഴിഞ്ഞുമാറില്ല. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ഹാജരായിരുന്നു. മൂന്നര മണിക്കൂര്‍ സമയമാണ് രാഹുല്‍ മാങ്കൂട്ടത്തലിനെ പൊലീസ് സംഘം ചോദ്യം ചെയ്തത്. ഇതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേസിനെ രാഷ്ട്രീയമായി നേരിടുമെന്നും ആരും വിളിച്ചാലും തനിക്ക് നെഞ്ചുവേദന ഉണ്ടാവില്ല. വീണ്ടും ഹാജരാവാൻ ആവശ്യപ്പെട്ടിട്ടില്ല. മൊഴിയെടുക്കാൻ വിളിപ്പിക്കുമ്പോള്‍ യാത്ര ചെലവ് പൊലീസ് നല്‍കേണ്ടതാണ്. പക്ഷേ തനിക്ക് ആ പണം വേണ്ട. കെ.പി.സി.സി ഇതുമായി ബന്ധപ്പെട്ട് തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക