കോഴിക്കോട്: കുസാറ്റ് ദുരന്തത്തിൽ മരണപ്പെട്ട സാറാ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും. സാറയുടെ മൃതദേഹം പൊതുദർശനത്തിനായി സാറ പഠിച്ച താമരശേരി കോരങ്ങാട് അൽഫോൻസാ സ്കൂളിലെത്തിച്ചപ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അവിടെയെത്തിയത്. നവകേരള സദസ്സുമായ ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കോഴിക്കോടുണ്ടായിരുന്നു.
മന്ത്രിമാരായ പി.മുഹമ്മദ് റിയാസ്, കെ.എന്‍. ബാലഗോപാല്‍, വീണാ ജോര്‍ജ്, ചിഞ്ചുറാണി, സജി ചെറിയാന്, കെ. കൃഷ്ണന്‍കുട്ടി, ആന്റണി രാജു,എ.കെ. ശശീന്ദ്രന്, വി.അബ്ദുറഹ്മാന്, വി. ശിവന്‍കുട്ടി തുടങ്ങിയവരാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്. സാറയുടെ സംസ്കാരം നാളെ നടക്കും.
അപകടത്തിൽ മരിച്ച മറ്റൊരു വിദ്യാർഥി അതിൽ തമ്പിയുടെ മൃതദേഹം സംസ്കരിച്ചു. കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ കെ.എം.തമ്പിയുടെ മകനാണ് അതുൽ തമ്പി. കുസാറ്റിൽ സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലായിരുന്നു സംസ്കാരച്ചടങ്ങുകൾ.
അപകടത്തിൽ മരിച്ച ഇലക്ട്രീഷ്യനായ പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫിന്റെ സംസ്കാര ചടങ്ങുകൾ വൈകിട്ടോടെ നടന്നു. മൈലമ്പള്ളി പള്ളി സെമിത്തേരിയിലാണ് മൃതദേഹം അടക്കം ചെയ്തത്. അപകടത്തിൽ മരിച്ച മറ്റൊരു വിദ്യാർഥി പറവൂർ സ്വദേശിനി ആൻ റിഫ്ത റോയിയുടെ സംസ്കാരം ചൊവ്വാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക