ഗാസ സിറ്റി: താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ അഞ്ചാം ദിവസം 30 പലസ്തീന് തടവുകാരെ വിട്ടയച്ചതായി ഇസ്രയേല്‍. ഹമാസ് മോചിപ്പിച്ച 12 ബന്ദികള്‍ ഇസ്രയേലില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് പലസ്തീന് തടവുകാരെ ഇസ്രയേലും മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോചിതരായ തടവുകാരെ റഫ അതിര്‍ത്തിയില്‍ വച്ച് കൈമാറി.
അതേസമയം, ഹമാസും ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരും ചേര്‍ന്ന് 12 ബന്ദികളെ റെഡ്ക്രോസിന് കൈമാറുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മോചനം ലഭിച്ചവരെല്ലാം വനിതകളാണ്. മാസ്ക് ധരിച്ച ഹമാസ് തീവ്രവാദികളും ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരും ചേര്‍ന്നാണ് റഫാ അതിര്‍ത്തിയില്‍ വച്ച് ഇവരെ റെഡ്ക്രോസ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക