ഹൈദ്രബാദ്: തെലങ്കാനയിൽ ഇന്ന് വോട്ടെടുപ്പ്. നിയസഭയിലെ 119 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണി മുതല്‍ തുടങ്ങും. വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. രാവിലെ 5.30 മുതല്‍ തന്നെ മോക് പോളിങ് തുടങ്ങി.
ഒരു ട്രാന്‍സ്ജെന്‍ഡർ ഉള്‍പ്പെടെ 2,290 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിആര്‍എസ്, ബിജെപി, കോണ്‍ഗ്രസ് എന്നിവര്‍ തമ്മിലാണ് തെലങ്കാനയിൽ പ്രധാനമത്സരം നടക്കുന്നത്. 3.17 കോടി വോട്ടര്‍മാരുണ്ട്.
ഇതില്‍ 27,000 പോളിങ് സ്റ്റേഷനുകള്‍ പ്രശ്ന സാധ്യതാ ബൂത്തുകളാണ്. 45000 പൊലീസുകാരെ കൂടാതെ 50 കമ്പനി കേന്ദ്ര സേനയെയും സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന വോട്ടെടുപ്പാണ് തെലങ്കാനയിൽ നടക്കുന്നത്. ഭരണകക്ഷിയായ ബിആർഎസും കോൺഗ്രസും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനത്ത് ബി.ജെ.പിയും പ്രചരണ രംഗത്ത് സജീവമായിരുന്നു.
ബിആര്‍എസ് തലവനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു, മകനും മന്ത്രിയുമായ കെ.ടി. രാമറാവു, ബിജെപി എംപിമാരായ ബന്ദി സഞ്ജയ് കുമാര്‍, ഡി. അരവിന്ദ്, സോയം ബാപ്പു റാവു, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ. രേവന്ത് റെഡ്ഡി എന്നിവരുള്‍പ്പെടെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക