കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പദ്മകുമാറിന്റെ ചോദ്യംചെയ്യല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു. അടൂര്‍ കെഎപി മൂന്നാം ബറ്റാലിയന് ക്യാമ്പിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. പ്രതി എഡിജിപി, ക്യാമ്പില്‍ തന്നെ തുടരുകയാണ്. മറ്റ് ഉദ്യോഗസ്ഥര്‍ക്ക് രാവിലെ തിരികെ എത്താന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.
അതേസമയം പദ്മകുമാറിന്റെ മൊഴികളിലെ വൈരുധ്യം പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. പ്രതി പദ്മകുമാര്‍ പറഞ്ഞത് മുഴുവന്‍ നുണയാണെന്ന് വിവരം. ഇയാള്‍ക്ക്് കുട്ടിയുടെ കുടുംബവുമായി ബന്ധമില്ല. പ്രതിയുടെ ഭാര്യയും മകളും പറഞ്ഞ കാര്യങ്ങളും തമ്മില്‍ ബന്ധമില്ലതത്തതാണ് വ്യാജ കഥകളാണെന്ന സംശയത്തിലേക്കെത്തിച്ചത്. അതിനാല്‍ത്തന്നെ ഇയാളുടെ മൊഴി വിശ്വാസത്തിലെടുക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോ മൊഴികള്‍ക്ക് പിന്നിലെന്ന സംശയവും ഉദ്യോഗസ്ഥര്‍ക്കുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തമിഴ്നാട് അതിര്‍ത്തിയില്‍ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയില്‍ നിന്നാണ് ചാത്തന്നൂര്‍ മാമ്പള്ളികുന്നം കവിതാരാജില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ പോലീസിന്റെ പിടിയിലാകുന്നത്. പുളിയറയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ആറുവയസ്സുകാരി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ളവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് പദ്മകുമാറിലെത്തിയത്. മകളുടെ നഴ്സിംഗ് പ്രവേശനത്തിനായി റെജിക്ക് അഞ്ചുലക്ഷം രൂപ നല്‍കിയിരുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പദ്മകുമാര്‍ പോലീസിനോട് പറഞ്ഞതായാണ് വിവരം.
ബിടെക് ബിരുദധാരിയായ ഇദ്ദേഹം നേരത്തേ കേബിള്‍ ടിവി. ബിസിനസ് നടത്തിയിരുന്നു. ഇപ്പോള്‍ ബേക്കറിയും ഫാമും ഉണ്ട്. കുട്ടിയുടെ പിതാവ് റെജിയുമായി മറ്റ് എന്തെങ്കിലും സാമ്പത്തിക ഇടപാടോ വിരോധമോ ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ആദ്യം ഫാംഹൗസിലെത്തിയെങ്കിലും പിന്നീട് ചാത്തന്നൂരിലെ വീട്ടിലേക്കാണ് കുട്ടിയെ കൊണ്ടുപോയതെന്നും സംഭവം വലിയ വാര്‍ത്തയായതോടെ കുട്ടിയെ കൊല്ലം അശ്രാമം മൈതാനത്ത് കൊണ്ടു വിടുകയാണെന്ന് ഇയാള്‍ പറഞ്ഞുവെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക