സംസ്ഥാനത്ത് സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിവാദ പരാമർശവുമായി സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായി രംഗത്ത്. സംസ്ഥാനത്തെ മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി സിപിഐഎമ്മും ഡിവൈഎഫ്ഐയും മിശ്രവിവാഹം നടത്തുന്നുവെന്നാണ് നാസർ ഫൈസിയുടെ ആരോപണം.
ഒരു ഹിന്ദു മുസ്ലിമിനെ വിവാഹം കഴിച്ചാൽ മതേതരത്വമായി എന്നാണ് ചിലർ കരുതുന്നത് എന്നും മഹല്ല് കമ്മിറ്റികൾ ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും നാസർ ഫൈസി ആവശ്യപ്പെട്ടു. കോഴിക്കോട് കൊയിലാണ്ടിയിൽ വച്ച് നടന്ന മഹല്ല് കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്ത എസ് എം എഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിലാണ് നാസർ ഫൈസിയുടെ വിവാദ പരാമർശം.
സംസ്ഥാനത്തെ ഡിവൈഎഫ്ഐ ക്കും എസ്എഫ്ഐക്കും എതിരെ ഗുരുതര ആരോപണമാണ് പരിപാടിയിൽ അദ്ദേഹം ഉന്നയിച്ചത്. മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കന്മാരുടെ പിൻബലത്തിൽ എസ്എഫ്ഐയും ഡിവൈഎഫ്ഐയും അമുസ്ലീങ്ങൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്നു എന്ന് നാസർ ഫൈസി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക