ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് വിവോ ഇന്ത്യയ്ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുടമായി ഇഡി. കേസില്‍ ഇഡി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നികുതി അടയ്ക്കാതിരിക്കാന്‍ വിവോ-ഇന്ത്യ ചൈനയിലേക്ക് 62,476 കോടി രൂപ ‘നിയമവിരുദ്ധമായി’ കൈമാറ്റം ചെയ്തുവെന്നാണ് ഇഡിയുടെ ആരോപണം.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ലാവ ഇന്റര്‍നാഷണല്‍ മൊബൈല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഹരി ഓം റായിയടക്കം നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ നിതിന്‍ ഗാര്‍ഗ്, രാജന് മാലിക്, ചൈനീസ് പൗരനായ ഗ്വാങ്വെന്‍ എന്ന ആന്‍ഡ്രൂ കുവാങ് എന്നിവരാണ് അറസ്റ്റിലായവര്‍. ഇവര്‍ക്കു പുറമെ വിവോ ഇന്ത്യയേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്ന് ഇഡി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തിന് ദോഷകരമാകുന്ന തരത്തില്‍ വിവോ ഇന്ത്യയെ പ്രതികള്‍ സഹായിച്ചെന്ന് ഇഡി കുറ്റപത്രത്തില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് 2022ല്‍ വിവോ മൊബൈല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗ്രാന്‍ഡ് പ്രോസ്പെക്റ്റ് ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്കുമെതിരെ ഇഡി വിവിധ ഭാഗങ്ങളിലായി തിരച്ചില്‍ നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട 23 കമ്പനികളുടെ ഓഫീസുകളിലാണ് അധികൃതര്‍ തിരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക