വാഷിംഗ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്. വെടിനിര്‍ത്തല്‍ ആവശ്യത്തെ വീറ്റോ ചെയ്ത യുഎസ് പ്രമേയത്തിന്റെ സ്പോണ്‍സര്‍മാരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. നിരുപാധികമായ വെടിനിര്‍ത്തല്‍ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്നാണ് യുഎസിന്റെ വാദം.
ഗാസയിലെ അടിയന്തര വെടിനിര്‍ത്തലിന് ഐക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടറെസിന്റെയും അറബ് രാജ്യങ്ങളുടെയും നേതൃത്വത്തില്‍ ശക്തമായ നീക്കം നടക്കുന്നതിനിടെയാണ് അമേരിക്കയുടെ ഈ ഇടപെടല്‍. സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗമായ യുഎസിന് ഏത് പ്രമേയവും വീറ്റോ ചെയ്യാനുള്ള അധികാരമുണ്ട്. അതേസമയം, മറ്റൊരു സ്ഥിരാംഗമായ ബ്രിട്ടന് ഈ വിഷയത്തില്‍ വോട്ടു ചെയ്യാതെ വിട്ടു നില്‍ക്കുകയാണ് ചെയ്തത്.
അമേരിക്കയുടെ നടപടിയില്‍ യുഎഇ വളരെയധികം വ്യസനിക്കുന്നതായി വെടിനിര്‍ത്തലിനുള്ള പ്രമേയം സ്പോണ്സര് ചെയ്ത യുഎഇയുടെ പ്രതിനിധി വ്യക്തമാക്കി. സെക്യൂരിറ്റി കൗണ്‍സിലിന് മനുഷ്യത്വപരമായ വെടിനിര്‍ത്തല്‍ ആവശ്യപ്പെടാനാകില്ലെന്നതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചകളായി നീണ്ടു നില്ക്കുന്ന പോരാട്ടങ്ങളുടെ ഫലമായി ഗാസയില്‍ 17,487 ആളുകള്‍ കൊല്ലപ്പെട്ടതോടെ അന്റോണിയോ ഗുട്ടിറെസ് യുഎന്‍ രക്ഷാസമിതിയുടെ അടിയന്തിര യോഗം വിളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക