ഡല്‍ഹി: എംപി ഡാനിഷ് അലിയെ ബിഎസ്പി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാട്ടിയാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. ‘പാര്‍ട്ടിയുടെ നയങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായ നിങ്ങളുടെ പ്രസ്താവനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിരുന്നാലും, തുടര്‍ച്ചയായി പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചു’ എന്നാണ് ബിഎസ്പി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ഡാനിഷ് അലിയെ ലോക്സഭയില്‍ ബിജെപി എം.പി. രമേഷ് ബിധുരി വര്‍ഗീയ പരാമര്ഷങ്ങള് നടത്തി അപമാനിച്ചിരുന്നു. സംഭവത്തില്‍ ബിഎസ്പിയോ പാര്‍ട്ടി അധ്യക്ഷ മായാവതിയോ അപലപിച്ചിരുന്നില്ല. ചന്ദ്രയാന്‍ മൂന്നിന്റെ വിജയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ലോക്സഭയില്‍ നടക്കുന്നതിനിടയാണ് ബിധുരി ഡാനിഷ് അലിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. വിഷയത്തില്‍ നിരവധി പ്രതിപക്ഷ എം.പിമാര്‍ ബിധുരിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.
അതേസമയം, ബിഎസ്പി അധ്യക്ഷ മായാവതിയുമായി നല്ല ബന്ധത്തിലല്ലാത്ത ഡാനിഷ് അലി കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ബിഎസ്പി ‘ഇന്ത്യ’ സഖ്യത്തില്‍ ചേര്‍ന്ന് ബിജെപി സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കണമെന്ന നിലപാടാണ് ഡാനിഷ് അലിക്ക്. എന്നാല്‍, ഇന്ത്യ സഖ്യത്തിലേക്കില്ലെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നുമാണ് മായാവതി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക