തീർത്ഥാടകരുടെ വൻ തിരക്കാണ് ശബരിമലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്തി ഹൈക്കോടതി രംഗത്ത്. തിരക്ക് നിയന്ത്രിക്കുന്നതിന് ദർശനസമയം രണ്ടു മണിക്കൂർ കൂടി നീട്ടാൻ കഴിയുമോ എന്ന് ഹൈക്കോടതി ചോദിച്ചു. നിലവിൽ 17 മണിക്കൂറുള്ള ദർശന സമയം ഇനിയും നീട്ടാൻ കഴിയില്ല തന്ത്രി വ്യക്തമാക്കുകയും ചെയ്തു.
തന്ത്രിക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ അഷ്ടഭിഷേകത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും എണ്ണം പതിനഞ്ചാക്കി നിയന്ത്രിച്ചു എന്നും ഭക്തർ വരിതെറ്റിച്ച് തിക്കുംതിരക്കും ഉണ്ടാക്കുന്നത് നിയന്ത്രിക്കുമെന്നും അറിയിച്ചു.
തിക്കും തിരക്കും ഉണ്ടാകാതിരിക്കൽ ഉറപ്പാക്കണം എന്ന് ചീഫ് പോലീസ് കോഡിനേറ്റർക്കും ബാരിക്കേഡ് തകർത്ത് ഭക്തർ തള്ളി കയറുന്നതിനെതിരെ നടപടിയെടുക്കാൻ പോലീസിനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
ശബരിമല സ്പെഷ്യൽ കമ്മീഷണർ ഓഫീസിലുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനും ദേവസ്വം ബോർഡിനും സ്പെഷ്യൽ കമ്മീഷണർക്കും ഷെഡിലും ക്യൂ കോംപ്ലക്സിലും ഉള്ള ഭക്തർക്ക് ചുക്കുവെള്ളവും ബിസ്ക്കറ്റും നൽകുന്നതിന് നടപടി സ്വീകരിക്കുന്നതിന് വളണ്ടിയർമാരെ നിയോഗിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക