പത്തനംതിട്ട: ശബരിമലയിൽ അനിയന്ത്രിതമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നതിനാൽ നിയന്ത്രണം ഏർപ്പെടുത്തി. വെർച്വൽ ക്യൂ വഴി ഒരുദിവസം ബുക്ക് ചെയ്യാവുന്നവരുടെ എണ്ണം 90,000ൽ നിന്നും 80,000 ആയാണ് വെട്ടിക്കുറച്ചത്.
രണ്ട് മണിക്കൂർ കൂടി ദർശനസമയം കൂട്ടാനാകുമോ എന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചതിന് പിന്നാലെയാണ് ഇന്ന് ബുക്കിംഗിൽ നിയന്ത്രണം വന്നിരിക്കുന്നത്. ശബരിമലയിൽ ദർശനസമയം കൂട്ടാനാകില്ലെന്നാണ് തന്ത്രി അറിയിച്ചതെന്ന് ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ശനി, ഞായർ അവധി ദിവസങ്ങളെ തുടർന്ന് ശബരിമലയിലുണ്ടായ വൻ തിരക്ക് പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക