ഡല്‍ഹി: റഷ്യന്‍ വജ്രങ്ങളുടെ ഇറക്കുമതി നിരോധിക്കാനൊരുങ്ങി ജി 7 രാജ്യങ്ങള്‍. 2024 ജനുവരി മുതലാണ് റഷ്യന്‍ വജ്രങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തുക. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് അന്തിമ തീരുമാനമായത്.
യുക്രെനില്‍ അധിനിവേശം നടത്തുന്ന റഷ്യയുടെ ധനസമാഹരണം തടയുന്നതിന്റെ ഭാഗമായാണ് വജ്രങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ റഷ്യയില്‍ നിന്നുള്ള വജ്രങ്ങളുടെ ഇറക്കുമതി നിരോധിക്കുകയും മാര്‍ച്ച് ഒന്നു മുതല്‍ മറ്റ് രാജ്യങ്ങളില്‍ സംസ്കരിച്ച റഷ്യന്‍ വജ്രങ്ങള്‍ കൂടി നിരോധനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
ബ്രിട്ടന്, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യന്‍ യൂണിയന് എന്നിവ ഉള്‍പ്പെടുന്നതാണ് ജി 7 രാജ്യങ്ങള്‍. ജി 7 രാജ്യങ്ങളുടെ തീരുമാനത്തോട് വജ്രം ഉല്‍പ്പാദിപ്പിക്കുന്ന പല രാജ്യങ്ങളും, പ്രമുഖ ബ്രാന്‍ഡുകളും ശക്തമായ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ഇറക്കുമതി നിരോധിക്കുന്ന തീരുമാനം പ്രായോഗികമല്ലെന്നും, ഇവ വജ്ര വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിവിധ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക