കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നല്കിയ അപകീര്‍ത്തി കേസില്‍ സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന് ഹൈക്കോടതി. സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി തള്ളിയാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ പ്രതിയായ ആള്‍ക്കെതിരെ അന്വേഷണം നടക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് നല്കിയാല് ഹാജരാകണം.
പ്രതിയുടെ പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് ചെല്ലേണ്ട ആവശ്യമില്ല. അവര്‍ ആവശ്യപ്പെടുമ്പോള്‍ പ്രതി ഹാജരാകുകയാണ് വേണ്ടതെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന് വ്യക്തമാക്കി. കണ്ണൂരില്‍ പോയാല്‍ ഭീഷണിയുണ്ടെന്നാണ് സ്വപ്നയുടെ വാദം. അതുപോലെ ഹര്‍ജിക്കാരിക്ക് ശാരീരിക ഉപദ്രവമുണ്ടാകില്ലെന്ന് അന്വേഷണന് ഉദ്യോഗസ്ഥന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നേരത്തെ നല്കിയ നോട്ടീസിന്റെ കാലാവധി കഴിഞ്ഞെങ്കില്‍ സമയം നിശ്ചയിച്ച് പുതുക്കിയ നോട്ടീസ് നല്‍കാനും കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക