വൻ സുരക്ഷാ വീഴ്ചയ്ക്കാണ് ലോക്സഭ ഇന്ന് സാക്ഷ്യം വഹിച്ചത്. സന്ദർശക ഗാലറിയിൽ നിന്നും രണ്ടുപേർ കണ്ണീർവാതക ഷെല്ലുകളുമായി ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടി. എംപിമാരുടെ ഇരിപ്പിടത്തിന് മുകളിലൂടെ ചാടിയ ഇവർ സ്മോക്ക് ഷെൽ എറിയുകയും ചെയ്തു. ഇവർ എറിഞ്ഞ ഷെല്ലിൽ നിന്നും പുറത്തുവന്ന മഞ്ഞനിറത്തിലുള്ള പുക ലോക്സഭയിൽ ആകെ നിറഞ്ഞു.
സംഭവത്തിൽ ഒരു സ്ത്രീയെയും പുരുഷനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാർലമെന്റ് ആക്രമണത്തിന്റെ 22 വർഷങ്ങൾ തികയുന്ന ദിവസത്തിൽ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ലോക്സഭയിൽ നിന്നും എംപിമാരെ മാറ്റി.
പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ആക്രമിക്കുമെന്ന് ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു ഒരാഴ്ച മുൻപ് ഭീഷണി സന്ദേശം അയച്ചിരുന്നു. കണ്ണീർവാതക ഷെല്ലുകളുമായി ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടിയവർക്ക് ഇതുമായി ബന്ധമുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക