കുമളി: ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ തീരുമാനവുമായി സര്‍ക്കാര്‍. പ്രതിദിന വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് 90,000ല്‍ നിന്ന് 80,000 ആക്കി കുറയ്ക്കാനും സ്പോട്ട് ബുക്കിംഗ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. ഏറ്റവും പ്രായോഗിക വഴിയെന്ന നിലയിലാണ് ഈ മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ശബരിമല അവലോകന യോഗത്തില്ലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളില്‍ പ്രതിദിനം എത്തിച്ചേര്‍ന്ന തീര്‍ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബര്‍ ആറു മുതല്‍ തിരക്കു വര്‍ധിച്ചുവെന്ന് യോഗത്തിനു ശേഷം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു.
ഡിസംബര്‍ ഏഴിന് 1.02 ലക്ഷം തീര്‍ഥാടകര്‍ എത്തി. ഇതാണു തിരക്കിനു കാരണമായത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ നിലയ്ക്കലിലും പമ്പയിലും നാനൂറിലേറെപ്പേര്‍ വീതവും സന്നിധാനത്ത് ആയിരത്തിലധികവും പോലീസുകാരുണ്ട്.’ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക