കൊച്ചി: 52കാരിയായ സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. എറണാകുളം പൊന്നുരുന്നിയിൽ ആണ് സംഭവം. അസം സ്വദേശിയായ ഫിർഡോജ് അലിയാണ് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിനിയായ സ്ത്രീയാണ് പീഡനത്തിന് ഇരയായത്. ബുധനാഴ്ചയാണ് സംഭവം. പീഡനത്തിനിരയായ സ്ത്രീ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ചോറ്റാനിക്കരയിലെ ബന്ധുവീട്ടിലാണ് സ്ത്രീയുടെ താമസം. നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇടയ്ക്ക് ജോലി ചെയ്തിരുന്ന 52കാരിയെ മലയാളം നന്നായി അറിയാവുന്ന പ്രതി ഓട്ടോയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ജോലിക്കാര്യങ്ങൾ സംസാരിച്ചാണ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. തുടർന്ന് കമ്മട്ടിപ്പാടത്തിന് സമീപമുള്ള റെയിൽവേ പരിസരത്തെത്തിച്ച് രണ്ട് തവണ പീഡിപ്പിച്ചെന്നാണ് മൊഴി.
സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിയാണ് പ്രതിയെന്ന് വ്യക്തമായത്. പ്രതി സ്ത്രീയുടെ സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേൽപ്പിച്ചിട്ടുണ്ടെന്നും ക്രൂരമായ പീഡനമാണ് നടന്നതെന്നും ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണത്തെ തുടർന്ന് ഇന്നലെ വൈകീട്ടോടെയാണ് കടവന്ത്ര പൊലീസ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക