ബേപ്പൂർ ജലോത്സവം 26 ന് തുടക്കമാവും. ബേപ്പൂർ മറീനയിലും നല്ലൂരിലും കോഴിക്കോട് ബീച്ചിലുമായാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങളിലൊന്നാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ്.
ടൂറിസം കാർണിവൽ, വുഡ് ഫെസ്റ്റിവൽ, ഫുഡ് ആൻഡ് ഫ്ലീ മാർക്കറ്റ് തുടങ്ങിയ മുഴുവൻ ദിവസങ്ങളിലും ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 10 വരെ ഉണ്ടാവും.
26 ന് ആരംഭിച്ച് നാല് ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ ആരംഭിക്കുന്നത് ബേപ്പൂരിൽ ആണ്. 29 വെള്ളിയാഴ്ച സമാപിക്കുന്ന ആഘോഷത്തിൽ വ്യത്യസ്തങ്ങളായ മത്സരങ്ങളും ഉണ്ടായിരിക്കും.
ഉദ്ഘാടന ദിവസം സൈക്ലിംഗ്, സിറ്റ് ഓൺ ടോപ്പ് കയാക്ക് സിംഗിൾ, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, സിറ്റ് ഓൺ ടോപ്പ് കയാക്ക് ഡബിൾ, പാരാമോട്ടറിങ്, ഫ്ലൈബോർഡ് ഡെമോ, റോവിങ് ഡെമോ, സർഫിങ് ഡെമോ, സീ റാഫ്റ്റിംഗ് ഡെമോ, വിന്റ് സർഫിംഗ് ഡെമോ എന്നിവയാണ് നടക്കുക.
27-ന്സ്റ്റാൻഡ് അപ്പ് പാഡിൽ റേസ്, ഡിങ്കി ബോട്ട് റേസ്, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, വലയെറിയൽ, ഫ്ലൈ ബോർഡ് ഡെമോ, എന്നിവയും 28-ന് ബാംബൂ റാഫ്റ്റിങ് റേസ്, സെയിലിങ് റഗാട്ട, സീ കയാക്ക് റേസ് എന്നിവയും 29-ന് ഫൈബർ കാനായ് റേസ്, സെയിലിങ് റഗാട്ട, ആംഗ്ലിങ്, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, ചുരുളൻ വള്ളം റേസ് തുടങ്ങിയ ഇനങ്ങളും നടത്തും.
ജലമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തലിന്റെ ഭാഗമായി കളക്ടർ സ്നേഹിൽകുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ വനശ്രീയിൽ ശനിയാഴ്ച യോഗം ചേർന്നു. പ്രവർത്തനപുരോഗതി വിലയിരുത്തി. പാർക്കിംഗ്, ഗതാഗത തടസ്സം, ജങ്കാർ സർവീസ് തുടങ്ങിയ കാര്യങ്ങൾ വിവിധ വകുപ്പുകളുമായി ചേർന്ന് എകോപിപ്പിക്കാനും ധാരണയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക