ദുബായ്: ഐപിഎല്‍ 17ാം സീസണ് താരലേലം ഇന്ന് ദുബായില്‍ നടക്കും. 214 ഇന്ത്യക്കാരടക്കം 333 പേരാണ് 10 ടീമുകളില്‍ ഇടംതേടിയിട്ടുള്ളത്. 77 ഒഴിവുകളുള്ളതില്‍ 250 കോടി രൂപവരെ മുടക്കി 30 വരെ വിദേശതാരങ്ങളെ സ്വന്തമാക്കാം. 23 താരങ്ങള്‍ക്ക് അടിസ്ഥാന വില രണ്ട് കോടി രൂപയാണ്. തൊട്ടുതാഴെ 1.5 കോടി വിലയുള്ള 13 പേരുണ്ട്.
ഓരോ ടീമും കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് താരലേലത്തിനെത്തുക. 31.4 കോടി കൈയിലുള്ള ചെന്നൈ അംബാട്ടി റായുഡു, മനീഷ് പാണ്ഡെ എന്നിവര്‍ക്ക് പകരക്കാരെ തിരഞ്ഞാകും എത്തുക. ടീം വിട്ടുനല്‍കിയ ഷാര്‍ദുല്‍ താക്കൂറിന് പകരമോ താരത്തെ തന്നെയോ ടീം സ്വന്തമാക്കും. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ടീം വിട്ട ഗുജറാത്ത് ടൈറ്റന്സിനുമേലാണ് സമ്മര്‍ദം ഏറ്റവും കൂടുതല്‍.
ഷാര്‍ദുല്‍ താക്കൂര്‍, രചിന് രവീന്ദ്ര, ഡാരില്‍ മിച്ചല്‍, അസ്മതുല്ല ഉമര്‍സായ് എന്നിവരിലാണ് ടീം നോട്ടമിട്ടിരിക്കുന്നത്. 38.15 കോടിയാണ് ഗുജറാത്തിന്റെ സമ്പാദ്യം. ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ തിരിച്ചുവരവ് ഇപ്പോഴും അനിശ്ചിതമായി തുടരുന്ന ഡല്‍ഹിക്ക് ഹര്‍ഷല്‍ പട്ടേല്‍, ഷാര്‍ദുല്‍, ജോസ് ഇന്‍ഗ്ലിസ്, വനിന്ദു ഹസരംഗ തുടങ്ങി കഴിവ് തെളിയിച്ച കുറെപേരെ വേണം. 28.95 കോടിയാണ് ടീമിന്റെ നീക്കിയിരിപ്പ്. രാജസ്ഥാനാകട്ടെ സമീര്‍ റിസ്വി, അശുതോഷ് ശര്‍മ, അഭിമന്യു സിങ്, സൗരഭ് ചൗഹാന് തുടങ്ങി കുറേക്കൂടി യുവനിരയെയാണ് ലക്ഷ്യംവെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക