നാടിന്റെ വികസനത്തിനു വേണ്ടി ജനങ്ങൾ വോട്ട് ചെയ്ത പാർലമെന്റിലേക്ക് അയച്ച എംപിമാർ സംസ്കാരമില്ലാത്ത രീതിയിലാണ് പെരുമാറുന്നത് എന്നും സസ്പെൻഷനിൽ ആയ 14 എംപിമാർ കേരളത്തിന് നാണക്കേടാണ് എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം അധികാരം എങ്ങനെയെങ്കിലും കൈപ്പിടിയിൽ ആക്കുക എന്നത് മാത്രമാണ് ഐ എൻ ഡി മുന്നണിയുടെ ലക്ഷ്യം എന്നും മൂന്ന് സംസ്ഥാനങ്ങളിൽ തോറ്റു തുന്നം പാടിയ കോൺഗ്രസ് അതിന്റെ അരിശം തീർക്കാൻ ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ കളങ്കപ്പെടുത്തുകയാണ് എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അധമമായ രാഷ്ട്രീയ താൽപര്യത്തിനുള്ള വേദിയാക്കി സുപ്രധാനമായ നിയമനിർമാണം നടത്താനുള്ള സഭയെ മാറ്റുന്നത് അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞ സുരേന്ദ്രൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ഉപരാഷ്ട്രപതിയേയും സ്പീക്കറെയും അവഹേളിച്ചത് ഗൗരവതരമാണെന്നും കൂട്ടിച്ചേർത്തു.
സസ്പെൻഷനിലുള്ള എംപിമാർ വോട്ട് ചെയ്ത ജയിപ്പിച്ച ജനങ്ങളെ വെല്ലുവിളിക്കുകയാണ് എന്നും ഇവർക്ക് വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ ശക്തമായി തിരിച്ചടി നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക