ചെന്നൈ: തൃഷ, ചിരഞ്ജീവി, ഖുഷ്ബു എന്നിവര്‍ക്കെതിരായ മാനനഷ്ടക്കേസില്‍ മന്‍സൂര്‍ അലി ഖാന് തിരിച്ചടി. മാനനഷ്ടകേസ് മദ്രാസ് ഹൈക്കോടതി തള്ളി. ഒരു ലക്ഷം രൂപയും കോടതി പിഴ ചുമത്തി. ഈ തുക അഡയാര്‍ കാന്‍സര്‍ സെന്ററിന് കൈമാറാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസ് പരിഗണിച്ച കോടതി മന്‍സൂര്‍ അലി ഖാനെ രൂക്ഷമായി വിമര്‍ശിച്ചു.
പ്രശസ്തിക്കുവേണ്ടിയാണ് താരം കോടതിയെ സമീപിച്ചതെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. സമൂഹമാധ്യമമായ എക്സിലൂടെ തന്നെ മോശക്കാരനായി ചിത്രീകരിച്ചെന്നും ഇതില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മന്‍സൂര്‍ കോടതിയെ സമീപിച്ചത്. മാനനഷ്ടേക്കസ് നല്‍കേണ്ടത് തൃഷയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
തമിഴ് ചിത്രമായ ലിയോയുടെ പ്രസ് റിലീസിനിടെയാണ് മന്‍സൂര്‍ തൃഷയ്ക്കെതിരേ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ താരം മാപ്പ് പറയുകയും ചെയ്തിരുന്നു. താരത്തിനൊപ്പം ഇനി സിനിമയില്‍ അഭിനയിക്കില്ലെന്നും തൃഷ പറഞ്ഞു. ഇതിന് പിന്നാലെയാണ് മന്‍സൂര്‍ അലി ഖാന് കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക