ഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന തമിഴ്നാടിന് 900 കോടി രൂപയുടെ സഹായം അനുവദിച്ചതായി കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്. തമിഴ്നാട്ടിലെ ശക്തമായ മഴയില്‍ 31 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടു ഘട്ടങ്ങളായി 900 കോടി രൂപ ഇതിനോടകം കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മഴ സംബന്ധിച്ച് പ്രവചനം നടത്താനുതകുന്ന അത്യാധുനിക ഉപകരണങ്ങള്‍ ചെന്നൈയിലുണ്ടെന്നും പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തെ കുറിച്ച് ധനമന്ത്രി പറഞ്ഞു.
അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ ധനകാര്യമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. അത്രയും വലിയൊരു ദുരന്തം ചെന്നൈയില്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രി ഇന്ത്യ സഖ്യത്തോടൊപ്പം ഡല്ഹിയിലായിരുന്നുവെന്നായിരുന്നു വിമര്‍ശനം.
പ്രളയം രൂക്ഷമായി ബാധിച്ച തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലെ പ്രളയക്കെടുതി നേരിട്ട ജനങ്ങള്‍ക്ക് 6,000 രൂപയും തെങ്കാശി, കന്യാകുമാരി ജില്ലകളിലെ ജനങ്ങള്‍ക്ക് 1,000 രൂപയും സഹായധനമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക