ചാലക്കുടിയിൽ പോലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് പിടിയിൽ. പോലീസ് ജീപ്പ് അടിച്ച തകർത്ത് സംഭവത്തിൽ ഒളിവിൽ ആയിരുന്ന ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലനെ ആണ് തൃശ്ശൂർ ഉള്ളൂരിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് നിധിൻ പുല്ലൻ പിടിയിലായത്. ഹെൽമെറ്റ് വെക്കാത്തതിന് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് നിധിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസ് ജീപ്പ് അടിച്ചു തകർക്കുന്നതിലേക്ക് എത്തിയത്.
ഡിവൈഎഫ്ഐയുടെ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമാണ് നിധിൻ പുല്ലൻ. നേരത്തെ ജിയോ, ഷമീം,ഗ്യാനേഷ്, വിൽഫിൻ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് ജീപ്പ് അടിച്ചു തകർത്തവരെ അറസ്റ്റ് ചെയ്യാൻ വൻ പോലീസ് സംഘം തന്നെ എത്തിയതോടെ സിപിഐഎം നേതാക്കൾ വിഷയത്തിൽ ഇടപെടുകയും പോലീസ് കസ്റ്റഡിയിലെടുത്ത നിധിനെ മോചിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് നിധിൻ രക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക