ഡല്‍ഹി: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി. ഇന്ത്യക്കാരുമായി ഇന്ന് പുലര്‍ച്ചെ നാലോടെയാണ് വിമാനം എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബൈയില്‍ നിന്ന് 303 യാത്രക്കാരുമായി നിക്കര്വാഗയിലേക്കുപോയ എയര്‍ബസ് എ340 വിമാനം വ്യാഴാഴ്ചയാണ് ഇന്ധനം നിറയ്ക്കുന്നതിനായി കിഴക്കന്‍ ഫ്രാന്‍സിലെ വാട്രി വിമാനത്താവളത്തിലിറക്കിയത്.
പിന്നാലെ യാത്രക്കാര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഫ്രഞ്ച് പോലീസ് ഇടപെടുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത 11 പേര് ഉള്‍പ്പെടെ 303 ഇന്ത്യക്കാരാണ് വിമാനം വാട്രി വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ ഉണ്ടായിരുന്നത്. അഭയം വേണമെന്ന് ആവശ്യപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ 25 യാത്രക്കാര്‍ ഇപ്പോഴും ഫ്രാന്‍സില്‍ തുടരുകയാണെന്നാണ് ഫ്രഞ്ച് അധികൃതകര്‍ നല്കുന്ന വിവരം.
രേഖകളില്ലാതെ വിദേശികളെ രാജ്യത്തേക്ക് കടത്താന്‍ ഗൂഢാലോചന നടത്തിയതിന് വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. വിമാനത്തിലെ പലയ ാത്രക്കാര്‍ക്കും തങ്ങളുടെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്നും ഇതേ തുടര്‍ന്ന് മടക്കയാത്ര അനിശ്ചിതത്വത്തിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിമാനം മുംബൈയിലേക്ക് പുറപ്പെട്ടത്. റൊമാനിയന്‍ ചാര്‍ട്ടര്‍ കമ്പനിയായ ലെജന്‍ഡ് എയല്ലൈന്സിന്റെതാണ് വിമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക