വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലെ ഗ്ലാസ് ബ്രിഡ്ജില്‍ പ്രവേശിക്കാന്‍ ഇളവ് നല്‍കണമെന്ന ആവശ്യം. പ്രദേശവാസികളായ ജനങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നു. ഒരാള്‍ക്ക് പ്രവേശന ഫീസ് 500 രൂപയില്‍നിന്ന് 250 ആയി കുറച്ചിരുന്നു. എന്നാല്‍ തോട്ടം തൊഴിലാളികളായ ഈ പ്രദേശത്തുകാര്‍ക്ക് തുക താങ്ങാവുന്നതിനുമപ്പുറമാണെന്നാണ് പറയുന്നത്.
പ്രവര്‍ത്തനം തുടങ്ങിയ നാള്‍മുതല്‍ അവധി ദിവസങ്ങളില്‍ വലിയ തിരക്ക് ഗ്ലാസ്ബ്രിഡ്ജില്‍ അനുഭവപ്പെടുന്നു. ഇവിടെ ലഭിക്കുന്ന വരുമാനം ഡി.ടി.പി.സി.യും നിര്‍മാണക്കമ്പനിയും പങ്കുവെയ്ക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ്ബ്രിജ്ഡാണ് വാഗമണ്‍ കോലാഹലമേട്ടില്‍ നിര്‍മ്മിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലുള്ള ചില്ലുപാലത്തിന്റെ നീളം 40 മീറ്ററാണ്.
ഡി.ടി.പി.സി നതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മിച്ചിരിക്കുന്നത്. ഒരേ സമയം 15 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ അഞ്ചുമുതല്‍ പരമാവധി 10 മിനിറ്റുവരെ നില്ക്കാന് അനുവദിക്കും. ആദ്യഘട്ടത്തില്‍ ഒരാള്‍ക്ക് അഞ്ഞൂറ് രൂപയായിരുന്ന പ്രവേശന ഫീസ് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കുറയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക