ടെല്‍ അവിവ്: തെക്കന്‍ ഗാസയില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രായേല്‍. യുദ്ധം മാസങ്ങളോളം നീളുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന മേധാവി ഹെര്‍സി ഹലേവി വ്യക്തമാക്കി. തെക്കന്‍, മധ്യ ഗസ്സയില്‍ ആക്രമണം കൂടുതല്‍ വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഇന്നലെ മാത്രം 241 പേര് കൊല്ലപ്പെടുകയും 382 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഒമ്പത് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെടുകയും അമ്പതിലേറെ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ ആകെ മരണം 20,915 ആയി. ഇതുവരെയുള്ളതില്‍ ഏറ്റവും സങ്കീര്‍ണയുദ്ധത്തെ അഭിമുഖീകരിക്കുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേനാ മേധാവി അറിയിച്ചു.
യുദ്ധം മാസങ്ങള്‍ നീണ്ടാല്‍ തന്നെയും ആത്യന്തിക വിജയം ഇസ്രായേലിനായിരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ് നേതാക്കളെ ഉടന്‍ കണ്ടെത്തി വധിക്കുമെന്നുമാണ് നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടാനാകാതെ പരാജയത്തില്‍ നിന്ന് പരാജയത്തിലേക്കാണ് നെതന്യാഹുവും ഇസ്രായേലും നീങ്ങുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക