മധ്യപ്രദേശിലെ ഇൻഡോറില്‍ പുതുതായി സ്ഥാപിച്ച ട്രാക്കില്‍ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ തട്ടി രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. പത്താംക്ലാസ് വിദ്യാര്‍ഥിനികളാണ് മരിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് പെണ്‍കുട്ടികളെ ട്രെയിൻ ഇടിച്ചത്.
ബാബ്ലി മസാരെ(17), രാധിക ഭാസ്കര്‍ (17) എന്നിവരാണ് മരിച്ചത്. കൈലോഡ് ഹല മേഖലയില്‍ വച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം സംഭവത്തിൽ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആര്‍പിഎഫ്) വിശദമായ അന്വേഷണം നടത്തുമെന്ന് ഡിആര്‍എം രജനീഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക