ഗസ്സയില്‍ യുദ്ധം നിർത്തില്ലെന്നും ഈ വര്‍ഷം അവസാനം വരെ യുദ്ധം തുടരുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍. അതേസമയം ഗസ്സയില്‍ നിന്ന് ആയിരക്കണക്കിന് സൈനികരെ പിന്‍വലിക്കുകയാണെന്ന് സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി അറിയിച്ചു. 2023ഒക്ടബോറില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഗസ്സയില്‍ നിന്ന് സൈനികരെ പിന്‍വലിച്ചത്.
അഞ്ച് ബ്രിഗേഡുകളെയാണ് പിന്‍വലിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം ഗസ്സയില്‍ ഇതുവരെ മരണസംഖ്യ 21,978 ആയി. ചെങ്കടലില്‍ ഇറാന് യുദ്ധക്കപ്പല്‍ വിന്യസിച്ചു എന്നും ചെങ്കടലില്‍ ചരക്ക് കപ്പല്‍ റാഞ്ചാന്‍ യെമനിലെ ഹൂതികള്‍ നടത്തിയ ശ്രമം യുഎസ് നാവിക സേന പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാന്റെ നീക്കമെന്നും ആണ് പുറത്തു വരുന്ന വിവരം.
അതേസമയം ജുഡീഷ്യറിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നെതന്യാഹു സര്‍ക്കാര്‍ പാസാക്കിയ നിയമം ഇസ്രയേല്‍ സുപ്രിംകോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക