ശബരിമലയിൽ ഭക്തജനത്തിരക്കിന് നേരിയ കുറവ് ഉണ്ടായതായി റിപ്പോർട്ട്. ഇന്നലെ രാത്രി 11 വരെ 78,402 ഭക്തർ ദർശനം നടത്തി എന്നാണ് പുറത്തു വരുന്ന കണക്കുകൾ. ജനുവരി 15ന് മകരവിളക്ക് നടക്കാനിരിക്കെ തീർത്ഥാടകരുടെ തിരക്കിൽ വർദ്ധനവ് ഉണ്ടാവാൻ സാധ്യതയുണ്ട്.
വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവു പൂജകൾക്കു ശേഷം വൈകിട്ട് അഞ്ചിനാണ് അന്ന് നട തുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15, 16, 17, 18, 19 തീയതികളിൽ എഴുന്നള്ളിപ്പും നടക്കും.
അതേസമയം തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാനായി ദേവസ്വം വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാര 100 ആപ്തമിത്ര വോളണ്ടിയർമാരെ കൂടി നിയോഗിച്ചു. നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാവുക എന്നതാണ് പുറത്തു വരുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക