സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് ഗവിയിലേത്. ഇപ്പോഴിതാ തേക്കടിയില്‍നിന്ന് ഗവിയിലേക്ക് സര്‍വീസ് ആരംഭിച്ച് കെ.എസ്.ആര്.ടി.സി.യുടെ ബജറ്റ് ടൂറിസം.
പുതുവര്‍ഷത്തില്‍ ആരംഭം കുറിച്ച സര്‍വീസിന് ആദ്യദിനം മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
രാവിലെ 6.30-ന് തേക്കടി പാര്‍ക്കിങ് ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച് ഗവിയിലെത്തി മടങ്ങുന്ന രീതിയിലാണ് സര്‍വീസ്. സ്വദേശീയരായിട്ടുള്ള ടൂറിസ്റ്റുകള്‍ക്ക് 45 രൂപയും വിദേശികള്‍ക്ക് 500 രൂപയുമാണ് പ്രവേശന ഫീസ്. പ്രഭാതഭക്ഷണം ഉള്‍പ്പെടെ 1000 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. ഉച്ചയ്ക്ക് 12.30-ന് തേക്കടിയില്‍ മടങ്ങിയെത്തും.
ബോട്ടിങ്, പ്രകൃതി നടത്തം, ഗ്രീന്‍ വാക്ക്, ജങ്കിള്‍ സ്കൗട്ട്, ബാംബൂ റാഫ്റ്റിങ്, ബോര്‍ഡര്‍ ഹൈക്കിങ്, ട്രൈബല്‍ ഹെറിറ്റേജ്/ആദിവാസി നൃത്തം എന്നീ പരിപാടികളും വനംവകുപ്പ് ഇവിടെ ഒരുക്കിയിട്ടുണ്ട്.
ആദ്യദിവസം ധാരാളം പേരാണ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നേരിട്ടെത്തി ബുക്കിങ് നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വൈകാതെ ബുക്കിങ് ഓണ്‍ലൈനിലേക്ക് മാറ്റുമെന്ന് കുമളി റെയിഞ്ച് ഓഫീസര്‍ കെ.ഇ.സിബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക