ലൈബീരിയൻ പതാകയുള്ള കപ്പൽ സൊമാലിയൻ തീരത്ത് നിന്ന് തട്ടിക്കൊണ്ടുപോയി. എംവി ലില നോർ ഫോർക്ക് എന്ന കാർഗോ ഷിപ്പ് ആണ് തട്ടിക്കൊണ്ടു പോയത് എന്ന് നാവികസേന വ്യക്തമാക്കി. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ കടൽ കൊള്ളക്കാരാണ് എന്നാണ് സംശയിക്കുന്നത്.
തട്ടിക്കൊണ്ടുപോയ കപ്പലിലെ ജീവനക്കാരിൽ 15 പേർ ഇന്ത്യക്കാരാണ്. നിലവിൽ ആശങ്ക വേണ്ടെന്നും ഐഎൻഎസ് ചെന്നൈ ചരക്ക് കപ്പലിന് സമീപത്തേക്ക് നീങ്ങുന്നുണ്ട് എന്നുമാണ് ലഭ്യമാകുന്ന വിവരം. നാവികസേന സാഹചര്യം നിരീക്ഷിച്ചു വരികയാണ്.
ഇന്നലെ വൈകിട്ടൊടെയാണ് കപ്പൽ തട്ടിക്കൊണ്ടു പോയതെന്നും കപ്പൽ തട്ടിക്കൊണ്ടു പോകൽ സംഘത്തിൽ ആരെല്ലാം ഉണ്ടെന്നത് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും നാവികസേന സ്ഥിരീകരിച്ചിട്ടുണ്ട്.
കപ്പലിലെ ചില ജീവനക്കാരുമായി ആശയവിനിമയം നടത്താൻ സാധിച്ചു എന്നും നവികസേനയുടെ വിമാനങ്ങളും പ്രദേശത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും നാവികസേനയിലെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. കപ്പലിൽ ഉള്ള ഇന്ത്യക്കാരെല്ലാവരും സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക