കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗിച്ച് പണം തട്ടിയ കേസിൽ പരാതിക്കാരന് പണം തിരികെ ലഭിച്ചു. പാലാഴി സ്വദേശി രാധാകൃഷ്ണന്റെ 4000 രൂപയാണ് തിരികെ കിട്ടിയത്. തട്ടിപ്പിലൂടെ പണം ട്രാൻസ്ഫർ ചെയ്ത ചൂതാട്ട സംഘത്തിന്റെ അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിരുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വഴി സുഹൃത്തിന്റെ വീഡിയോ ദൃശ്യം വ്യാജമായി നിർമിച്ചായിരുന്നു പണം തട്ടിയത്. കഴിഞ്ഞ ജൂലൈ 9നായിരുന്നു സംഭവം. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു തട്ടിപ്പ് റിപ്പോർട്ട് ചെയ്തത്. കേസിൽ ഗുജറാത്ത് മുംബൈ, താനെ സ്വദേശികളായ രണ്ടു പേരെ പോലീസ് പിടികൂടിയിരുന്നു.
തട്ടിപ്പ് മനസിലായതിന് പിന്നാലെ ഇയാൾ പൊലീസിൽ പരാതി നൽകി. തുടർന്നാണ് പ്രതികളിലേക്ക് പൊലീസ് എത്തുന്നത്. സമാനമായ രീതിയില്‍ പലരില്‍ നിന്നായി സംഘം പണം തട്ടിയതായി പൊലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക